കോൺഗോയിൽ എബോള മരണം 300 കടന്നു; രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

Leena Joseph
1 Min Read

കിൻഷാസ/റുവാണ്ട: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ (DRC) പടർന്നു പിടിച്ച എബോള വൈറസ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 300 പിന്നിട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു.

മെയ് 15-ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ എബോള പകർച്ചവ്യാധി ബുണ്ടിബുഗ്യോ (Bundibugyo) വകഭേദം മൂലമാണ് ഉണ്ടായത്. ഇതുവരെ രാജ്യത്തെ 34 ആരോഗ്യ മേഖലകളെ രോഗം ബാധിച്ചിട്ടുണ്ട്. നിലവിൽ ഇതുറി (Ituri), നോർത്ത് കിവു (North Kivu), സൗത്ത് കിവു (South Kivu) എന്നീ മൂന്ന് പ്രവിശ്യകളിലാണ് രോഗവ്യാപനം സജീവമായി തുടരുന്നത്. ഇതിൽ ഇതുറിയാണ് ഏറ്റവും കൂടുതൽ ബാധിത പ്രദേശം.

കോംഗോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇതുവരെ 1,155 സ്ഥിരീകരിച്ച രോഗബാധിതരും 304 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് 26.3 ശതമാനമാണ്.

അതേസമയം, ഇതുറി പ്രവിശ്യയിൽ നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിനെ തുടർന്ന് 16 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 138 ആയി.

അടുത്തിടെ ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ അംഗരാജ്യങ്ങളും വിവിധ പങ്കാളികളും ചേർന്ന് 910 മില്യൺ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ ആ തുകയുടെ 13 ശതമാനം മാത്രമാണ് ബാധിത രാജ്യങ്ങൾക്കും പ്രവർത്തന പങ്കാളികൾക്കും ലഭ്യമായിട്ടുള്ളതെന്നും കാസേയ വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ കോൺഗോ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×