വാഷിംഗ്ടൺ:*അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ മാത്രം 100 കോടിയിലധികം ഡോളർ (ഏകദേശം 750 മില്യൺ പൗണ്ട്) സമ്പാദിച്ചതായി ഔദ്യോഗിക സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ. ട്രംപ് സമർപ്പിച്ച 927 പേജുകളുള്ള നിർബന്ധിത സാമ്പത്തിക വിവര റിപ്പോർട്ടിലാണ് (Financial Disclosure) ഈ വിവരങ്ങളുള്ളത്.
താൻ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മൂന്ന് ദിവസം മുൻപ് പുറത്തിറക്കിയ ‘ട്രംപ് മീം കോയിൻ’ (Trump meme coin) വഴി 63.5 കോടി ഡോളർ റോയൽറ്റിയായി അദ്ദേഹം നേടി. എന്നാൽ ഈ ക്രിപ്‌റ്റോ കോയിന്റെ മൂല്യം പിന്നീട് വൻതോതിൽ ഇടിഞ്ഞിരുന്നു. കൂടാതെ, തന്റെ മക്കളും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ മക്കളും ചേർന്ന് സ്ഥാപിച്ച ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ (World Liberty Financial) എന്ന ക്രിപ്‌റ്റോ സ്ഥാപനത്തിൽ നിന്ന് 50 കോടിയിലധികം ഡോളറിന്റെ വരുമാനവും ട്രംപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ ട്രംപിന്റെ ആകെ വരുമാനം 60 കോടി ഡോളറായിരുന്നു. അതിനേക്കാൾ വളരെ ഉയർന്ന വരുമാനമാണ് 2025-ൽ അദ്ദേഹം നേടിയിരിക്കുന്നത്
പ്രസിഡന്റ് പദവി ഉപയോഗിച്ച് ട്രംപ് ബിസിനസ് ലാഭം കൊയ്യുകയാണെന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. ട്രംപിന്റെ ബിസിനസ്സ് സ്ഥാപനങ്ങൾ നിലവിൽ അദ്ദേഹത്തിന്റെ മക്കൾ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റാണ് നോക്കിനടത്തുന്നതെന്നും ഇവിടെ താൽപ്പര്യങ്ങളുടെ വൈരുദ്ധ്യം (Conflict of interest) ഉണ്ടാകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
അമേരിക്കയെ ലോകത്തിന്റെ ‘ക്രിപ്‌റ്റോ തലസ്ഥാനം’ ആക്കി മാറ്റിയതിൽ പ്രസിഡന്റിന് അഭിമാനമുണ്ടെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു. ട്രംപോ അദ്ദേഹത്തിന്റെ കുടുംബമോ ഒരിക്കലും പദവി ദുരുപയോഗം ചെയ്യില്ലെന്നും, മാധ്യമങ്ങൾ പഴയതും വ്യാജവുമായ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മുൻപ് ക്രിപ്‌റ്റോ കറൻസികളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ട്രംപ്, ബിറ്റ്‌കോയിൻ ഒരു തട്ടിപ്പാണെന്ന് വരെ പണ്ട് വിശേഷിപ്പിച്ചിരുന്നു.
ട്രംപിനെ പ്രശസ്തനാക്കിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നുള്ള വരുമാനത്തെപ്പോലും നിലവിൽ അദ്ദേഹത്തിന്റെ ക്രിപ്‌റ്റോ വരുമാനം മറികടന്നിരിക്കുകയാണ്. എങ്കിലും പരമ്പരാഗത ബിസിനസുകളിൽ നിന്നും വലിയ തുക ട്രംപ് നേടിയിട്ടുണ്ട്:



