ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക രണ്ടാംഘട്ട വ്യോമാക്രമണം നടത്തി. ഇറാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഭീഷണി ഉയർത്തുകയും ചെയ്തുവെന്നാരോപിച്ചാണ് ആക്രമണമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കിയത്. നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോൺ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അമേരിക്കയുടെ നടപടി വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.



