മെക്സിക്കോ സിറ്റിയിൽ ലോകകപ്പ് വിജയാഘോഷത്തിനിടെ വൻ ദുരന്തം; ശ്വാസംമുട്ടിയും അപസ്മാരത്തെ തുടർന്നും 4 മരണം

Sreelekha
1 Min Read

  ശ്വാസംമുട്ടിയും അപസ്മാരത്തെ തുടർന്നും 4 മരണം

മെക്സിക്കോ സിറ്റി:  ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഇക്വഡോറിനെതിരെയുള്ള മെക്സിക്കോയുടെ ചരിത്ര വിജയത്തിന് പിന്നാലെ തലസ്ഥാന നഗരിയിലുണ്ടായ വൻ ജനത്തിരക്കിൽപ്പെട്ട് നാല് പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പ്രധാന കേന്ദ്രങ്ങളിൽ പത്തുലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങി വിജയം ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ആഘോഷങ്ങൾക്കിടയിലുണ്ടായ കടുത്ത തിരക്കിൽ ശ്വാസംമുട്ടിയാണ് മൂന്ന് പേർ മരണപ്പെട്ടതെന്ന് നഗരത്തിലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 19 വയസ്സുകാരിയായ യുവതി, 48 വയസ്സുകാരിയായ മറ്റൊരു സ്ത്രീ, 44 വയസ്സുകാരനായ പുരുഷൻ എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. ഇതിന് പുറമെ ആഘോഷങ്ങൾക്കിടയിൽ അപസ്മാരം (Epileptic crisis) ഉണ്ടായതിനെ തുടർന്ന് 30 വയസ്സുകാരനായ ഒരു യുവാവും മരണപ്പെട്ടതായി നഗരസഭാ അധികൃതർ പിന്നീട് അറിയിച്ചു.

മെക്സിക്കോ സിറ്റിയുടെ മധ്യഭാഗത്തുള്ള ‘ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ്’ സ്മാരകത്തിന് ചുറ്റുമുള്ള തെരുവുകളിലാണ് പ്രധാനമായും ജനക്കൂട്ടം തടിച്ചുകൂടിയത്. 1986-ന് ശേഷം ആദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം വിജയിക്കുന്നത്.   2-0 ന് ഇക്വഡോറിനെ തകർത്ത ഈ ചരിത്ര നേട്ടം ആഘോഷിക്കാൻ ജനങ്ങൾ കൂട്ടത്തോടെ പാസെയോ ഡി ലാ റിഫോർമ (Paseo de la Reforma) എന്ന പ്രധാന പാതയിലേക്ക് ഒഴുകിയെത്തുകയായിരുന്നു

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×